Tuesday, July 16, 2013

പുനര്‍വിവാഹം



കുന്നുംപുറത്ത് അപ്പച്ചന്‍ ചേട്ടന്‍ സ്ഥലത്തെ പ്രമാണിയാണ്. ആയകാലത്ത് കാടുകള്‍ നിറഞ്ഞ മലയോരങ്ങള്‍ വെട്ടിത്തെളിച്ചു മണ്ണില്‍ കൃഷിയിറക്കിയ  കഠിനാധ്വാനി.പകല്‍ മണ്ണിനോടും രാത്രി പെണ്ണിനോടും മല്ലിട്ട് വീട്ടിലും പറമ്പിലും പൊന്നു വിളയിച്ചവന്‍.

നെഞ്ചിലെ നരച്ച രോമത്തിനടയിലൂടെ അഞ്ചു പവന്റെ സ്വര്‍ണമാല പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് അയാളൊരു പൊങ്ങന്‍ ആയിരുന്നെങ്കിലും അദേഹത്തിന്റെ കഠിനാധ്വാനം പഞ്ചായത്തിനു ഒരു മുതല്‍കൂട്ട് ആയിരുന്നു.

കുടുംബമായി വിദേശത്ത് സെറ്റില്‍ ആയ മക്കളെല്ലാം ക്രിസ്തുമസ്സിനു നാട്ടില്‍ ഒത്തുകൂടിയപ്പോഴാന് അവര്‍ ആ അജണ്ട നടപ്പിലാക്കിയത്‌. അമ്മ മരിച്ചിട്ട് ഒറ്റ തടിയായ അപ്പനെ പെണ്ണ് കെട്ടിക്കണം. വയസ്സാന്‍ കാലത്ത് നടുവിന് എണ്ണയിടാനും കുളിക്കാന്‍ ചൂടുവെള്ളം ഉണ്ടാക്കാനും ഒരാള് വേണ്ടേ. ലജ്ജാവതനായ അപ്പച്ചന്‍ ചേട്ടന്‍ നാണം കൊണ്ട് ഒന്നും ഉരിയാടിയില്ല.
മുപ്പത്തഞ്ചു കാരിയായ പുതിയ അമ്മച്ചിയേയും എഴുപതുകാരനായ പഴയ അപ്പച്ചനെയും വീട്ടിലാക്കി നാല്‍പ്പതുകാരായ മക്കള്‍ വിദേശത്തെക്ക് പറന്നു.

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വന്നിറങ്ങിയ പുതു ജോഡിയെക്കണ്ട്‌ പിന്‍ സീറ്റുകളില്‍ ഇരുന്ന അറുപതുകാരും എഴുപതുകാരും പുളകം കൊണ്ടു .അപ്പനായി ജെനിക്കണമെങ്കില്‍ അപ്പച്ചനെപ്പോലെ ജനിക്കണമെന്ന് പഞ്ചായത്തൊന്നടങ്കം അടക്കം പറഞ്ഞു. സഹധര്‍മണിയെ പെട്ടെന്നങ്ങ് വിളിക്കണേ കര്‍ത്താവേ എന്ന് പിറുപിറുത്തുകൊണ്ടു എല്ലാ അറുപതുകാരന്മാരും എഴുപതുകാരന്മാരും മുട്ടിന്മേല്‍ പ്രാര്‍ത്ഥിച്ചു.
മഴയും വേനലും മാറി വന്നു .വര്‍ഷങ്ങള്‍ കടന്നു പോയി. മണ്ണിനോട് പടവെട്ടിയ അപ്പച്ചന്‍ ചേട്ടന്‍ പെണ്ണിനോട് പടവെട്ടാന്‍ പറ്റിയില്ലെങ്കിലും അവരുടെ ദാമ്പത്യ ജീവിതം സന്തോഷത്തോടെ കടന്നുപോയി.പ്രിയതമക്ക് ഒരേക്കര്‍ പുരയിടവും വീടും എഴുതി വച്ചിട്ട് അപ്പച്ചന്‍ ചേട്ടന്‍ യാത്രയായി.
പിറ്റേ ഞായറാഴ്ച രാവിലെ കട്ടന്കാപ്പിക്കൊപ്പം മനോരമ പത്രം വിടര്‍ത്തിയ ചെറുപ്പക്കാരും മദ്ധ്യവസ്കാരും പത്രപ്പരസ്യം കണ്ടു മനസ്സില്‍ ലെഡുക്കള്‍ പൊട്ടിച്ചു.
ഒരേക്കര്‍ പുരയിടവും വീടും സ്വന്തമായുള്ള നാല്പതു വയസ്സുള്ള വിധവക്ക് കല്യാണാലോചന.
വര്‍ഷങ്ങളായി പൊട്ടാത്ത ലഡുവുമായി കാത്തിരുന്ന അപ്പച്ചന്‍ ചേട്ടന്റെ അയല്‍ വാസിയായ നാല്‍പ്പതു വയസ്സുകാരന്‍  മാത്തപ്പന്‍ ചേട്ടനായിരുന്നു ഇത്തവണ നറുക്കു വീണത്‌. പഞ്ചായത്തിലെ നാല് പേരറിഞ്ഞു അവര്‍ വിവാഹിതരായി. അവരുടെ  ആദ്യരാത്രിയുടെ പിറ്റേന്നു കൂടും കുടുക്കയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ മാത്തപ്പന്‍ ചേട്ടനെക്കുറിച്ചായിരുന്നു അടുത്ത ദിവസങ്ങളിലൊക്കെയും പഞ്ചായത്തിലെ സംസാരവിഷയം.
കവലയില്‍ മുറുക്കാന്‍ കട നടത്തുന്ന ഗോപിചേട്ടനാണ് ആ രഹസ്യം പരസ്യമാക്കിയത്. അവള്‍ ഒരു മായമോഹിനി (ഹിജഡ)  ആയിരുന്നത്രെ.....

ആയിരത്തൊന്നാമത്തെ ചോദ്യം



ആയിരത്തൊന്ന് ചോദ്യത്തരങ്ങളുടെ പുസ്തകങ്ങളുമായി ചെറുപ്പക്കാരന്‍ ബസിനുള്ളിലൂടെ കയറിയിറങ്ങി. താളാത്മകമായ അവന്‍റെ ഭാഷ പ്രയോഗത്തില്‍ അലിഞ്ഞ് യാത്രക്കാര്‍ പുളകിതരായി .അയാളുടെ അറിവുകള്‍ക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ പ്രേമാര്ദ്രരായി നോക്കി നിന്നു. ഇത്രയും അറിവുള്ള താങ്കള്‍ക്കു കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തുകൂടെയെന്നു പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ ചോദിച്ചതില്‍ യുക്തിയുണ്ടെന്നു അയാള്‍ക്കും തോന്നാതിരുന്നില്ല.
പിന്നീടു ഹോട്ട് സീറ്റിലിരുന്നു മലപോലെ വന്ന അമ്പത് ലക്ഷത്തിന്റെ ചോദ്യങ്ങള്‍ അയാള്‍ മലം പോലെ നിഷ്പ്രയാസം തൂക്കിയെറിഞ്ഞു.
അവസാന നിമിഷം ഒരു കോടിയുടെ ചോദ്യം അയാളെ തേടിയെത്തി....
കേരളത്തിന്റെ മുഖ്യമന്ത്രി ആര്..?
താന്‍ ബസുകളില്‍ വിറ്റിരുന്ന ആയിരത്തൊന്നു ചോദ്യത്തിലെ അവസാന ചോദ്യവും ഇത് തന്നെയല്ലേ എന്ന് മനസ്സില്‍ വിചാരിച്ചു അയാള്‍ ഉത്തരം തൊടുത്തുവിട്ടു....
ശ്രി.ഉമ്മന്‍ ചാണ്ടി.
അവസാന ചോദ്യത്തിനു തൊട്ടു മുന്പുള്ള  പരസ്യത്തിന്റെ ഇടവേളയില്‍ മന്ത്രി സഭ താഴെ വീണത്‌ അയാള്‍ അറിഞ്ഞിരുന്നില്ല...
വെറും കയ്യാല്‍ അയാള്‍ ചാനലില്‍ നിന്നും ഇറങ്ങി നടന്നത് പഴയ ആ ബസ്‌ സ്റാന്റിലെക്കായിരുന്നു.പിന്നീടു അയാള്‍ വിറ്റിരുന്ന പുസ്തകങ്ങളില്‍ ഉറപ്പുള്ള ആയിരം ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ....

Monday, July 8, 2013

പാപനാശിനി

കണ്ണ് തുറക്കുമ്പോള്‍ ശരീരമാശകലം വേദനയായിരുന്നു..പോകുമ്പോള്‍ അഴിച്ചിട്ട
സാരിത്തലപ്പു എന്റെ മാറിലേക്ക്‌ അയാള്‍ വലിച്ചിട്ടിരുന്നു.കൈമുട്ട് കുത്തി
കട്ടിലില്‍ നിന്നും എണീക്കുമ്പോള്‍ , കാലുകള്‍ ഇളകിയ പഴയ മരക്കസേരയില്‍
വച്ചിരുന്ന മടക്കിയ ഒറ്റ നോട്ടു പതിവുപോലെ അവിടെ തന്നെയുണ്ടായിരുന്നു. നോട്ടിന്റെ മടക്കു
നിവര്‍ത്തുമ്പോള്‍ ഗാന്ധിയുടെ കണ്ണട നിലത്തു വീണുടഞ്ഞത് ഒരു പക്ഷെ അരുതാത്ത കാഴ്ചകള്‍
കണ്ടു മടുത്തിട്ടാവണം.

അയാള്‍ അന്നും അങ്ങനെത്തന്നെയായിരുന്നു..രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പേ
ആദ്യമായി കാണുമ്പോഴും, രാത്രിയില്‍ ആവശ്യപ്പെട്ടത് നഗ്നമായ എന്റെ
മേനിയഴക് രണ്ടുവാര ദൂരത്തിലിരുന്നു ആസ്വദിക്കണമെന്ന തന്റെ ആഗ്രഹമായിരുന്നു...

കട്ടിലില്‍ ഇരുന്നുകൊണ്ട് മദ്യം പകര്‍ന്ന ഗ്ലാസ് ചുണ്ടോടടുപ്പിച്ചു സാവധാനം
നുണഞ്ഞിറക്കുമ്പോള്‍ , അടച്ചിട്ട ജനല്‍പാളികളില്‍ പിടിച്ചുകൊണ്ടു ഞാന്‍
ചാരിനില്‍ക്കുകയാണ് പതിവ്. നഗ്നതയുടെ പൂര്‍ണത ആസ്വദിക്കുക ഒരു
കഴിവുതന്നെയാണ് എന്നത് അയാളുടെ ചുവന്നു തുടുത്ത മിഴികളുടെ ചലനം എന്നെ
ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.

അരുവിയിലെക്ക് ധാരയായി ഒഴുകുന്ന വേനല്‍ മഴയുടെ പ്രവാഹംപോലെ നിമിഷനേരംകൊണ്ട്‌
അവസാനിപ്പിക്കാനല്ലല്ലോ ഭൂമിയില്‍ മനുഷ്യ ജന്മങ്ങള്‍ക്ക് രതിയെന്ന അത്ഭുത
പ്രതിഭാസം വരമായി കൊടുത്തിരിക്കുന്നത്..

മെയ്യ്‌ മേയ്യോടും മനസ്സ് മനസ്സോടും ഇഴുകിച്ചേര്‍ന്ന് വിയര്‍പ്പുകണങ്ങള്‍
ഒന്നാകുമ്പോഴാണ് നിര്‍വൃതിക്ക് പൂര്‍ണത കൈവരിക്കുന്നത്. ഭൂമിയില്‍ മറ്റു
ജീവജാലങ്ങളില്‍ നിന്നും മനുഷ്യജന്മത്തെ വേര്‍തിരിക്കുന്നതും വിയര്‍പ്പ് എന്ന
ഈ പ്രതിഭാസം തന്നെയല്ലേ..

മദ്യത്തിന്റെ ലഹരിയില്‍ അയാളുടെ കണ്ണുകള്‍ ആദ്യം ഉടക്കിയത് എന്റെ മിഴികളില്‍
ആയിരുന്നു. ലജ്ജയില്‍ കണ്ണുകള്‍ അടയാതിരിക്കുവാന്‍ ഏറെ ഞാന്‍
പരിശ്രമിച്ചു. പിന്നീട് ആ നോട്ടം തറച്ചത് എന്റെ മാറിലെക്കായിരുന്നു.

മന്ദഹസിക്കുന്നത് എന്തിനെന്ന ചോദ്യത്ത്തിനു അയാള്‍ മറുപടി പറഞ്ഞത് താന്‍
ജനിച്ചുവീണപ്പോള്‍ ആദ്യമായി തിരഞ്ഞതും ഇതേപോലെ മറ്റൊരു
മാറിടത്തിനുവേണ്ടിയായിരുന്നത്രേ..നിന്നെപ്പോലെ ഞാനും അന്ന്
നഗ്നനായിരുന്നുവെന്നു അയാള്‍ പുലമ്പുമ്പോള്‍ എന്റെ മനസ്സ് പറഞ്ഞത് നഗ്നതയുടെ
ആവരണവും അനാവരണവും പുരുഷ വര്‍ഗ്ഗത്തിന്റെ നിരവൃതിക്ക് വേണ്ടി
മാത്രമല്ലെയെന്നാണ്.

ഞാന്‍ അയാളുമായി ഇഴുകി ചേരുമ്പോള്‍ രാവ് ഏറെ വൈകിയിരുന്നു. അയാളുടെ ശരീരം
തിരമാലകളെപ്പോലെ ആരത്തുല്ലസിക്കുമ്പോള്‍ സംഹാര താണ്ടവത്തിന്റെ വെളിപാടായി
ഞങ്ങള്‍ക്കിടയില്‍ ഉപ്പിന്റെ കണങ്ങള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു..പിന്നീട് ആ രാത്രിയിലെ
പ്രളയത്തിനു വിരാമമായി തിരുശേഷിപ്പ് വെളിയില്‍ വരുമ്പോള്‍ അയാള്‍
പറയുന്നുണ്ടായിരുന്നു...വീട്ടില്‍ ഭാര്യയും കുട്ടിയും
കാത്തിരിക്കുന്നു..പെട്ടെന്ന് പോകണം.

തിരകളോഴിഞ്ഞ കടല്‍ പോലെ ഞാന്‍ ശാന്തമായി കിടന്നിരുന്നു.ഉറക്കത്തിന്റെ
ആലസ്യത്തില്‍ എന്റെ കണ്‍പോളകള്‍ വിറക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു ഈ
ജീവിതവും ഉപ്പുകണങ്ങള്‍ നിറഞ്ഞ ഒരു കടല്‍ പോലെയെന്ന്..

ഒരുജന്മത്തിന്റെ പാപക്കറകള്‍ ഭസ്മമായി മണ്‍കുടങ്ങളില്‍ നിറച്ചു ബലികാക്കകളുടെ
ആരവത്തോടെ കടലിലേക്ക്‌ ഒഴുകുമ്പോള്‍... പാപ നിര്‍മാര്‍ജ്ജനം നടത്തി
ആത്മാക്കള്‍ക്ക് മോക്ഷം കൊടുക്കുന്ന പാപനാശിനിയാകുന്നു കടല്‍ ...രാത്രികളിലെ
പ്രളയത്തിനോടുവില്‍ നിശ്ചലമാകുന്ന തിരമാലകള്‍ പോലെ അയാള്‍ നിര്‍വൃതിയിലൂടെ
മോക്ഷം തേടുമ്പോള്‍ ഞാനും ഒഴുകട്ടെ മറ്റൊരു പാപനാശിനിയായി....