Wednesday, July 17, 2013

ഋതുഭേദങ്ങള്‍

ഇടതു കയ്യിലിരുന്ന സ്റ്റീല്ബേസനില്നിന്നും ചോറ് വിളമ്പി അവര്ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്ഇരുവശങ്ങളില്നിന്നും എന്നെ തുറിച്ചു നോക്കിയിരുന്ന കണ്ണുകളില്അപരിചിതത്വത്തിന്റെ ഭയത്തോടൊപ്പം ആശ്രയത്തിന്റെ പ്രതീക്ഷകളുമുയരുന്നാണ്ടായിരുന്നു. ഇടതു വശത്തെ പെയിന്റിളകിയ സിമന്റു തൂണിന്റെ ചുവട്ടിലിരുന്ന പ്രായമേറിയ സ്ത്രീ എന്റെ കൈയ്യില്തടഞ്ഞു ഊണ് മതിയെന്ന് പറയുമ്പോള്അവരുടെ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്നിരുന്ന സ്നേഹാലയമെന്ന സ്റ്റീല്ബോര്ഡു ഉച്ചവെയിലിന്റെ പ്രകാശത്താല്മിന്നിതിളങ്ങിയിരുന്നു.
മതി എന്ന വാക്ക് തന്നെയാണ് പ്രപഞ്ചത്തില്മനുഷ്യരുടെ ഇടയില്കേള്ക്കുവാന്കഴിയാത്തതും നിറഞ്ഞ ഭഷണത്തിനു മാത്രം മനുഷ്യനെക്കൊണ്ട് പറയിക്കാനാവുന്നതുമെന്നു  അപ്പോള്‍   ഞാന്   മനസ്സിലോര്ത്തു.

അവര്ക്കൊപ്പം ഊണ് കഴിഞ്ഞു കൈ കഴുകുമ്പോള് സ്ത്രീ  എന്റെ അടുത്തേക്ക് മെല്ലെ നടന്നു വന്നു. മോന്പോകുന്നത്തിനു മുന്പ് ഒരു നേരത്തെ ഊണ് ഞങ്ങള്ക്കു തന്നതിനുള്ള നന്ദികൂടി അറിയിക്കാമെന്ന് കരുതി വന്നതാണ്...എണ്ണമെഴുക്കുള്ള നരച്ച മുടിക്കീറില്ചിലത് താഴേക്ക്ഊര്ന്നുവീണതിനെ കൈ തലപ്പുകൊണ്ട് മുകളിലേക്ക് ഒതുക്കി വച്ചുകൊണ്ട് അവര്പറഞ്ഞു.

ചരിഞ്ഞിറങ്ങിയ ഉച്ചവയിലിനെ പ്രതിരോധിക്കാനെന്നവണ്ണം സ്ത്രീയുടെ  കയ്യില്പിടിച്ചുകൊണ്ടു മതിലിനോട് ചേര്ന്ന പുളിമരത്തിന്റെ ചുവട്ടിലേക്ക്നീങ്ങി നിന്നു.അമ്മയുടെ മരണാന്തര ചടങ്ങുകളേയും ഊട്ടുനേര്ച്ചയുടെ മഹാത്തരങ്ങളെയും കുറിച്ച് സംസാരിക്കുന്നതോടൊപ്പം  സ്നേഹാലയത്ത്തില്എത്തിപ്പെടാനുള്ള കാരണത്തെക്കുറിച്ച് അവരോടായി ഞാന്ചോദിച്ചു..

വീട്ടുകാരുടെ നിര്ബന്ധത്തിനു വഴങ്ങി വിരൂപനായ ഭര്ത്താവിനോടൊപ്പം ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു യുവതിയുടെ കഥായാത്ര  ചുരുങ്ങിയ വാക്കുകളിലായി അവര്എന്നോട് പറഞ്ഞു.....

........പത്തുമുപ്പതു   വര്ഷത്തെ ദാമ്പത്യ ജീവിതത്തില്ഭര്ത്താവിനെ സന്തിഷിപ്പിക്കുക
എന്നതുമാത്രമായിരുന്നു എന്റെ ജോലി . കൌമാരത്തിലെ സപ്നങ്ങളില്വരച്ചെടുത്ത
നിറച്ചാര്ത്തുകള്കണ്ണ് നീരില്അലിഞ്ഞ് ഇല്ലാതെയാകുന്നതു രാത്രികളില്
പതിവായിരുന്നു. മെല്ലെയത് വിധിയെന്ന് പറഞ്ഞു ആശ്വസിക്കുമ്പോള്ബാല്യത്തിനു
ജന്മം നല്കിയ അപ്പനെയോ അമ്മയെയോ ഞാന്ശപിചിരുന്നില്ല..ചെറുപ്പകാലങ്ങളില് 
കൂട്ടിനുവന്ന പുസ്തക താളുകളിലെ കഥകള്ക്കോ കവിതകള്ക്കോ നല്കാനാവുന്നതല്ല
അനുഭവിക്കെണ്ടിയിരുന്ന ജീവിതമെന്ന് തിരിച്ചറിയുന്നത്വളരെ വൈകി മാത്രമായിരുന്നു.

കീഴ്പ്പെടലുകള്പാരമ്യത്തിലെത്തുമ്പോള്മനസ്സ് തന്നെ ചോദിക്കാറുണ്ട് മറ്റെന്തിനെയും പോലെ  നഷ്ടങ്ങള്ക്കുമില്ലേ ഒരന്ത്യമെന്ന്. ഒരുപക്ഷെ അങ്ങനെയൊരു ചോദ്യത്തിനുത്തരം
എന്നാ നിലയിലാവാം ഞാന്അവളെ പരിചയപ്പെടുന്നത്. മദ്യത്തിനടിമയായ
ഭര്ത്താവിനൊടൊപ്പം അവളെ ആദ്യമായി കാണുമ്പോള്സ്ത്രൈണതെയെക്കാള്പുരുഷ്വത്വം നിറഞ്ഞ അവളുടെ ആജ്ഞാശക്തിയും ശരീരവും എന്നെ ഒരുവേള ആശ്ച്ചര്യപ്പെടുത്തിയിരുന്നു. പിന്നീടു അവിടെ നിന്നും സൌഹൃദത്തിലെക്കുള്ള യാത്രയില്സ്വപ്നങ്ങളില്നഷ്ടപ്പെട്ട പ്രണയതീരങ്ങള്ഓരോന്നായി ഞങ്ങള്വീണ്ടെടുക്കുകയായിരുന്നു.
പിന്നീടു അങ്ങോട്ടുള്ള  യാത്രകളത്രയും കാലങ്ങളായി തേടിയിരുന്ന സംതൃപ്തിയെന്ന അനുഭൂതിക്കുവേണ്ടി മാത്രവും..
ജെന്മം നല്കിയ പൈതൃകത്തിന്റെ മതില്ക്കെട്ടിനുള്ളില്‍ , കൊളുത്തിയ നിലവിളക്കിനു മുന്നില്ഞാന്സമര്പ്പിച്ച തിങ്കളാഴ്ച വ്രതങ്ങള്എല്ലാം ഒരൊറ്റ പുരുഷന് മാത്രം ജീവിതം സമര്പ്പിക്കുവാന്വേണ്ടിയായിരുന്നു. അസ്തമന സൂര്യനെ സാക്ഷിയാക്കി കായല്ക്കരയിലിരുന്നു  അവളും ഞാനും  കൈമാറിയ  സ്വര്ണമോതിരം പുതിയൊരു ഉടമ്പടിയുടെ പ്രതീകമായാണ്. അപ്പോഴും ഉള്ളില്‍ തികട്ടി വന്ന കുറ്റബോധത്തിനെ പ്രതിരോധിക്കാന് മറ്റൊരു പുരുഷനുമുന്പില്ശരീരം അടിമപ്പെടുത്തുന്നില്ലയെന്നു ഞാന് മനസ്സിനെ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാന്  ശ്രമിച്ചിരുന്നു.

അടിച്ചിട്ട മുറിക്കുള്ളില്അവളോട്ചേര്ന്ന് കിടക്കുമ്പോള്ബലിഷ്ഠമായ പുരുഷ കരങ്ങള്ക്ക് പകരം മാംസളമായ അവളുടെ കൈകള്എന്റെ ശരീരത്തിലൂടെ ഇഴയുമ്പോള്  ആനന്ദിച്ചിരുന്നത് കാമത്തിന്റെ നിര്വൃതിയിലായിരുന്നില്ല , മറിച്ച് എന്റെ ശരീരത്തിനുമപ്പുറം കനലായെരിഞ്ഞിരുന്ന   പ്രണയത്തിന്റെ നിത്യശാന്തിക്ക് വേണ്ടി ഒരല്പം കരുതലോടുകൂടിയ സ്നേഹം  മാത്രമായിരുന്നു
പിന്നീട് കാലത്തിനൊപ്പം മാറിമറിഞ്ഞ ഋതുഭേദങ്ങള്പോലെ  അവളും യാത്രയാകുമ്പോള്ഞാന്തനിച്ചായിരുന്നു. യൌവ്വനത്തിന്റെ  ഋതുക്കള്  എന്റെ ശരീരം ഉപെക്ഷിച്ചു  ഇറങ്ങി നടന്നപ്പോള് പ്രണയവും ആശ്രയവും നഷ്ടപ്പെട്ടവര്ക്കായി ഇനിയുള്ള ജീവിതമത്രയും  പണയപ്പെടുത്താമെന്ന്  വിചാരിച്ചു. അങ്ങനെ നീണ്ട അലച്ചിലിനുശേഷം സ്നേഹാലയത്തില്എത്തിപ്പെടുമ്പോള്വാര്ധക്ക്യത്തിലെ പ്രണയം നുകരുന്ന  അനേകം അത്മാക്കലോടൊപ്പം ഞാനും ചേരുകയായിരുന്നു..
നിങ്ങള്കൊണ്ടുവരുന്ന ഓര്മ്മപെരുന്നാളും ശ്രദ്ധമൂട്ടും ചെറിയ ഉരുളയാക്കി ഞങ്ങള്വിശപ്പടക്കുമ്പോള് കൈകളിലെ വാത്സല്യത്തിന്റെ ഉരുളകള്തിന്നു വളര്ന്ന   മക്കള്എവിടെയോ  ജീവിതം  ആസ്വദിക്കുന്നുണ്ടാവണം ,യൌവ്വനത്തിന്റെ ഋതുക്കള്  ശരീരത്തില്‍ നിന്നും ഇറങ്ങി നടക്കുന്നതുവരെ.....
തിരിച്ചു വരുമെന്ന്  ചൊല്ലി യാത്രയാകുമ്പോള്‍ എന്റെ മനസ്സ്നിറയെ കാലങ്ങള്‍ അവശേഷിപ്പിച്ച  സ്നേഹാലയത്തിലെ പ്രണയ നൊമ്പരങ്ങളായിരുന്നു..

No comments:

Post a Comment